Latest Updates

കോഴിക്കോട്: റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി) രചിച്ച "ഭൂമി ഞാൻ വാഴുന്നിടം" എന്ന പാട്ട് കാലിക്കറ്റ് സർവകലാശാലയുടെ ബി.എ മലയാളം മൂന്നാം സെമസ്റ്റർ പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തിയതിനെതിരെ സിൻഡിക്കേറ്റ് അംഗം എ കെ അനുരാജ് വൈസ് ചാൻസലർ ഡോ. പി രവീന്ദ്രന് കത്ത് നൽകി. ലഹരിവസ്തുക്കൾ കൈവശം വെച്ചതിന് ഹിരൺദാസ് അറസ്റ്റിലായതും പുലിപ്പല്ല് കൈവശം വെച്ചതുമെല്ലാം എ കെ അനുരാജ് കത്തിൽ പറയുന്നു. കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന ആളാണ് താനെന്നും വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്നും സ്വയം സമ്മതിച്ച ആളാണ് വേടൻ. പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണ്. വേടൻറെ പല വിഡിയോകളിലും മദ്യം നിറച്ച ഗ്ലാസുകൾ ഉപയോഗിക്കുന്നുണ്ട്. വേടന്റെ പാട്ടുകൾ പാഠ്യവിഷയമാക്കുന്നത് വിദ്യാർത്ഥികളെ തെറ്റായ രീതികളിലേക്ക് പ്രേരിപ്പിക്കാൻ കാരണമായേക്കുമെന്നും കത്തിൽ പറയുന്നു. പകരം ഉത്തരവാദിത്വമുള്ള എഴുത്തുകാരുടെയും സംഗീതജ്ഞരുടെയും കൃതികൾ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കത്ത്. കാലിക്കറ്റ് സർവകലാശാല പാഠഭാഗത്തിൽ വേടന്റെ പാട്ട് ഉൾപ്പെടുത്തിയത് മൈക്കിൾ ജാക്‌സന്റെ 'ദേ ഡോണ്ട് കെയർ അസ്' എന്ന ഗാനത്തിനൊപ്പം താരതമ്യപഠനത്തിനായാണ്. രണ്ട് പാട്ടുകളുടെയും വീഡിയോ ലിങ്ക് വിദ്യാർത്ഥികൾക്ക് നൽകിയിട്ടുണ്ട്. കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററിൽ ജനപ്രിയസംസ്കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ടുണ്ട്

Get Newsletter

Advertisement

PREVIOUS Choice